ദേഹത്ത് അപ്പിയിട്ടു എന്ന കുറ്റത്തിന് ചങ്ങരംകുളത്തെ വില്ലേജ് ഓഫീസർ ചെയ്ത ക്രൂരതയാണിത്.
മോബ് ലിഞ്ചിങ്ങ് മനോനിലയിലേക്ക് ബുദ്ധി വളർന്ന് പോയ ഉദ്യോഗാഥരുടെ നാട് നമ്മെ പേടിപ്പെടുത്തുന്നു.
നൂറ് കണക്കിന് പക്ഷികൾ കൂട് കൂട്ടിയ മരച്ചില്ലകൾ വെട്ടിമാറ്റാൻ കല്പ്പിക്കുമ്പോൾ അയാൾക്ക് തന്റെ വീട്ടിൽ കാത്തിരിക്കുന്ന തന്റെ മക്കളേയോ കുടുമ്പത്തേയോ ഓർമ്മ വന്നില്ല.
മരത്തിന് കീഴെ ടാർപ്പായ കെട്ടാൻ തയ്യാറായി ഫൈസൽ ബാവ അടക്കം പ്രവർത്തിക്കുന്ന 'പിറന്നാൾ മരം' ഗ്രൂപ്പ് എത്തുമ്പഴേക്കും ദൃതിപ്പെട്ട് കൃത്യം നടത്തുകയായിരുന്നു.
ഈ കേസ് മാതൃകാപരമാക്കണം. ഇനിയൊരിടത്തും ഇത് സംഭവിക്കാൻ പാടില്ല. പ്രളയം വന്ന് വീടും കുടുമ്പവും നഷ്ടപ്പെട്ടിട്ട് പോലും നമ്മൾ പഠിച്ചില്ലെങ്കിൽ നമ്മെ കാത്തിരിക്കുന്നത് അതി ഭയാനകമായ ദുരന്തമായിരിക്കും.
ബദൽ സംവിധാനങ്ങൾ കൊണ്ട് ആ പ്രശനം പരിഹരിക്കാനാവുമായിരുന്നിട്ടും ക്രൂരത ചെയ്യാൻ വില്ലേജ് ഓഫീസർക്ക് ഒരു മടിയും തോന്നിയില്ല